ചെങ്കൽച്ചായം പൂശിയ
മറവിയുടെ ചുവരെഴുത്തുകളിൽ
കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ
അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്.
സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു.
ഇരുളുകളിൽ
ആവോളം നിദ്രയൂറ്റി,
നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ,
കാവൽപണിക്കാർ;
പകലുകളിൽ
മുലത്തടത്തിലെ വേർപ്പുചാലുകളിൽ
കണ്ണെറിയാൻ,
മുഴുത്ത പെണ്ണുങ്ങൾ.
ചാത്തൻ വലിച്ചു തള്ളിയ
കഞ്ചാവുപുകയുടെ
വിശുദ്ധവീര്യം;
കുപ്പി തകർത്തൂറി,
തറയിലൂടരിച്ചിറങ്ങി,
അകം കത്തിച്ച
ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്.
************************************
കപോലം ചുളുങ്ങി.
കപാലം തകർന്നു.
ഇരുട്ടും വെളിച്ചവും
മഞ്ഞും മഴയും
മുച്ചൂടും കരിയ്ക്കും വേനലും,
ഇനിയും വിലങ്ങഴിയ്ക്കാത്ത,
പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ.
ദൂരെ നിന്നുള്ള നാഗരികർ,
കച്ചിഗന്ധമാരാഞ്ഞ്,
പുറമ്പോക്കുകൂരകൾ
കൊയ്തുമെതിയ്ക്കയാണ് ചുറ്റും.
യന്ത്രങ്ങളിൽ നിന്നും
തോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയൽപ്പുരത്തണലുകളിൽ
നീന്തി നിവർന്നു വളർന്ന
അടിയാളപ്പെണ്മലരുകൾ.
പുതുകാഴ്ചയുടെ
ജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.
*വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത്രം 'അപ്പൂന്റെ ലോകം' എന്ന ബ്ലോഗിൽ നിന്നും ലഭിച്ചതിവിടെ ചേർക്കുന്നു
ശനിയാഴ്‌ച, ഫെബ്രുവരി 18, 2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ...
-
മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്ത...
