ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

മാലാഖദാവീദ്

കോമേനപ്പറമ്പിൽ നിന്നും ചെട്ടുവാർകോട്ടത്തേക്കുള്ള
മൂന്നാമത്തെ ബസ്സ്,
മൂന്നാമത്തെ വളവിൽ വച്ച്
മൂന്ന് പേരെയും കൊണ്ട്
ഒരു കൊക്കയിലേക്ക് ചാടുന്നു.
കണ്ടക്ടർ,
കാക്കിക്കുപ്പായക്കാരനല്ലാത്തതിനാൽ,
നിയമലംഘനങ്ങളുടെ ഊരാക്കുടുക്ക്
അയാളുടെ
കഴുത്തിൽ കുരുങ്ങി.
പാറേലിടിച്ച്
തലച്ചോറ് ചെത്തിപ്പൂ കണക്ക്
ചിതറും മുന്നേ
അയാൾ ശ്വാസം മുട്ടി മരിച്ചു.
ഡ്രൈവർ,
പത്തിലധികം സ്ത്രീകളെ പ്രാപിച്ച
ഒരു അഗമ്യഗമകൻ ആണ്.
നിലത്ത്
കൽപ്പരവതാനിയിൽ,
രക്തമുന്തിരികളുടക്കും മുന്നേ
സദാചാര-സംസ്കാരസർപ്പങ്ങളയാളെ
കൊത്തിക്കൊന്നു.
ദാവീദേട്ടൻ,
കപ്യാരായിരുന്നു, കുന്നുമ്മേപ്പള്ളീലെ.
ശുദ്ധൻ, ദയാലു, ഭക്തൻ
എന്തിനേറെ,
ഒരു മദ്യപാനിപോലുമല്ലാത്ത നസ്രാണി.
ബസ്സു വീഴുന്നേരം
അയാളൊരു മാലാഖയായി
പറന്നുപോയിക്കാണണം.
ശവശരീരം പോലും കിട്ടിയില്ല!

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...