ബുധനാഴ്‌ച, ഏപ്രിൽ 03, 2013

കടലടുപ്പ്

അടുപ്പൊരു കടലാണ്.

കഞ്ഞിക്കലത്തിന്റെ
അടർന്ന വക്കുണ്ടാക്കുന്ന നദീമുഖത്ത്
കണ്ണീരുപ്പൊഴുകിച്ചേരും ഇടയ്ക്ക്.


വീട്ടിലെ
മർദ്ദവ്യതിയാനക്കാറ്റും,
ചടുല മർദ്ദനക്കാറ്റും
ആഞ്ഞു വീശുന്നത്ഇവിടെയാണ്.

അനന്തതയിലെ
ഘോരബാന്ധവങ്ങളുടെ കഥ
കടൽ പറയുമ്പോൾ,
മുക്കല്ലിടുക്കിലെ
ചാരബാന്ധവങ്ങളുടെ നിരർത്ഥകത
അടുപ്പ് പറയുന്നു.

സന്ധ്യാസൂര്യന്റെ വേർപാടിൽ,
കടൽ മുഖം കറുപ്പിയ്ക്കുമ്പോൾ,
കനൽസൂര്യന്മാരുടെ വേർപാടിൽ,
അടുപ്പ് പ്രതിഷേധക്കരി പുതക്കുന്നു.

ഇത്
കഥകളില്ലാത്ത,
കവിതയില്ലാത്ത,
പുകയുരഞ്ഞു
ചുമച്ചു തേയുന്ന,
കടലടുപ്പുകൾ.
കള്ളു നാറുന്ന
അമ്മനീറ്റലുകൾ.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...