ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013

വിപ്ലവകാരി

രണ്ടുവരക്കോപ്പിയിൽ
വര മുട്ടി,
തല മുഴച്ച അക്ഷരങ്ങൾ
നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

രണ്ട് അതിരുകൾക്കപ്പുറം
വളരാതെ പോയ 
യൗവ്വനത്തിന്റെ,

നാലു മൂലകൾക്കകം
നിലച്ചുപോയ
കുറേ താടിക്കാരുടെ.

തേയ്ക്കാത്ത ചുമരടരിൽ നിന്നും
പാറി മുഴങ്ങുന്ന
ഒരു വേട്ടാളന്റെ,

പ്രതിഷേധത്തിനും
അനുശോചനത്തിനുമിടയ്ക്ക്
കൊടിയടയാളമായ
പിഞ്ഞിയ
കടലാസുജീവിതങ്ങളുടെ.

4 അഭിപ്രായങ്ങൾ:

  1. ഇപ്പോള്‍ കുട്ടികള്‍ കോപ്പിയെഴുതാറില്ല .കോപ്പിയെഴുത്തിനു പകരം അവര്‍ക്ക് പുതിയ അതിരുകള്‍ തീര്‍ത്തിരിക്കുന്നു. അതിരുകളില്ലാത്ത വിശാലമായൊരു ലോകം അനുഭവിക്കാനാവുന്ന ഒരു തലമുറയെ ഞാനും സ്വപ്നം കാണാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. ജീവിതപ്രാരാംബ്ദങ്ങളില്‍ ലക്ഷ്യംതെറ്റിയ ജീവിതങ്ങള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...