വെള്ളിയാഴ്‌ച, മേയ് 01, 2015

ചെമന്നീല


ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ

നീല വരകൾ കൂടി വേണം.
ചുവന്ന കളങ്ങളെല്ലാം തന്നെ
പരസ്പരം തൊടാത്ത വിധത്തിൽ
അകന്നിരിക്കുന്നു എന്ന്
നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം
അതിന്റെ രൂപകല്പന.
അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന
ഒരു ചുവപ്പുകളമുണ്ടെങ്കിൽ,
"നരച്ചുപോയല്ലോ അത്, അഹോ കഷ്ടം"
എന്ന് നിലവിളിച്ച്,
അതുകൂടി ചായം തേച്ച് നീലയാക്കുക.
കാരണം
ചുവപ്പ് ഒരിക്കലും അംഗീകരിച്ചുകൂടാത്ത
അനുവദിച്ചുകൂടാത്ത നിറപ്രസരമാണ്.
അപായമാണ്.
വരിനെല്ലുകണക്ക്
എങ്ങാനുമൊരു ചുവപ്പു കിളിർത്ത് പോയാൽ,
കരിനീലവിഷച്ചാറൊഴിച്ചു പോലും
അത് കരിച്ചു കളയുന്നതിൽ തെറ്റില്ല.
പക്ഷേ,
തുടക്കത്തിൽ തന്നെ
ചുവപ്പ് കീറിക്കളഞ്ഞുകൂടെ എന്നൊന്നും ചോദിക്കല്ലേ,
കരിനീല കുപ്പായമിട്ടാൽ പോരേ എന്നൊട്ടും ചോദിക്കല്ലേ,
വെളിപ്പെടുന്ന നഗ്നതയ്ക്ക് ആരുത്തരം പറയും?
നാടു നിറഞ്ഞ ചുവപ്പുനൂലുകളെല്ലാം കടലിൽ തള്ളുമോ?

3 അഭിപ്രായങ്ങൾ:

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...