വ്യാഴാഴ്‌ച, ഓഗസ്റ്റ് 15, 2013

ഓസ്മോസിസ്

എന്റെ കണ്ണുകൾ പിഴിയുക.
അതെ,
വെള്ളത്തിൽ കുതിർത്തെടുത്ത
ഒരു വസ്ത്രം പിഴിയുന്ന കണക്കുതന്നെ.
ഒടുക്കം,
നാളികേരക്കണ്ണിനു മുകളിലെ
ചകിരിയെന്ന പോലെ,
പീലികളെ പിഴുതുമാറ്റുക.

കൃഷ്ണമണിയുടെ
കേന്ദ്രബിന്ദുവിൽ നിന്നും
തലച്ചോറിലേയ്ക്കൊരു
തുരങ്കമുണ്ടാക്കുക.

നിങ്ങളുടെ വായിലേയ്ക്കെന്റെ
തല കമിഴ്ത്തുക.
കണ്ണിലൂടെ ഊർന്നിറങ്ങി
വെളിച്ചപ്പെടുന്നവയെ
ഒരു തുള്ളി കളയാതെ
കുടിച്ചൊടുക്കുക.

3 അഭിപ്രായങ്ങൾ:

  1. തലച്ചോറിലേക്കൊരു വെട്ടത്തുരങ്കം..
    കവിത നന്നായി രഞ്ജിത്ത്

    മറുപടിഇല്ലാതാക്കൂ
  2. സൂക്ഷ്മതയോടെയും അതീവജാഗ്രതയോടെയും വേണം......

    ഹൃദയത്തില്‍ നിന്നും തലച്ചോറില്‍ നിന്നും ഒരേ സമയം രണ്ട് നീര്‍ച്ചാലുകള്‍ ഒഴുകി വന്ന് കവിതയായി രൂപാന്തരം പ്രാപിക്കുന്നത് ഇവിടെ കാണാം......

    മറുപടിഇല്ലാതാക്കൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...