ബുധനാഴ്‌ച, ജൂൺ 25, 2014

ഇരുള്‍പൊട്ടല്‍


കൊടുംപാതിരയുടെ കോളിടിച്ചിറങ്ങുന്ന
ശർവ്വരീനേരങ്ങളിൽ,
ഓലക്കീറുതാങ്ങുന്ന വാതിൽപ്പൊളികൾ
ഇരുൾപ്പൊട്ടലുകളുണ്ടാക്കാറുണ്ട്.
തെരുവുവിളക്കിന്റെ തലതകർത്ത്
പാഞ്ഞുവരുന്ന
വെളിച്ചാവൃതമായ തള്ളിയൊഴുക്ക്
ഇരച്ചുകയറാറുണ്ട്.

അതെ,
തകരത്തിന്റെ ചുമരുകൾക്ക്
ശബ്ദമുണ്ടായതുകൊണ്ട് മാത്രം
അർധനിദ്രയിൽ
കണ്ണടയാതെ
ഉടഞ്ഞിരിയ്ക്കുന്ന ഒരമ്മയുടെ
ചുടുകട്ടകണക്ക് വേവുന്ന ഉൾപ്പാടങ്ങളിൽ,
ആശ്വാസത്തിന്റെ
കുളിർവെളിച്ചം തേവിയൊഴിച്ച്
അഭയാർത്ഥികളെയുണ്ടാക്കാതെ
അതങ്ങ്
ഒലിച്ചു പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...